2012 ഡിസംബർ 29, ശനിയാഴ്‌ച


"ക്രൂരതയില്‍ പൊലിഞ്ഞ എന്റെ പ്രിയ സഹോദരിക്ക് ഈ സഹോദരന്റെ വരികള്‍ സമര്‍പ്പിക്കട്ടെ....."


"അണഞ്ഞ 'ജ്യോതി'സ്സ്...."


കറുക്കുന്നൊരാകാശക്കൂരക്കു കീഴെ
തിളക്കും മനസ്സോടൊരമ്മ....

കിതക്കുന്നവര്‍ സൂര്യതാപമേറ്റല്ലത്, 
ആത്മാഭിമാനക്ഷതത്താല്‍....

വിറക്കുന്നവള്‍ മുഖം രൌദ്ര ഭാവം
പൂണ്ടിടക്കിടെ ഭയം അങ്കുരിപ്പൂ,

തന്‍ പുത്രി തന്‍ തനുവശേഷം നിരാദയം
മാംസിച്ച പുത്ര മൃഗദാഹം ...

ലജ്ജിപ്പൂ ലോകാംബികെ നിന്‍ ഉദരത്തില്‍
പിറന്നീ നരാധമ സന്തതികള്‍.......

ഭഗിനിക്ക് മറയായിരിക്കേണ്ട പുംജാതര്‍
മറ നീക്കി രതിഭ്രാന്തുറഞ്ഞ നാട്ടില്‍,
മടങ്ങുക 'പിറവി'യിലേക്കെന്നു മന്ത്രിപ്പൂ
നിറമെഴും ബാല്യം കൊതിക്കും മനം.

ദയിതയെ വില്‍ക്കുന്ന ധനമോഹ 'ദംഷ്ട്ര'കള്‍
പൊഴിയുന്ന കാലം വരട്ടെ...

ജനനിയെ വേള്‍ക്കുന്ന 'മാംസ കൊതിയരെ'
കാണാത്ത തിമിരം വരട്ടെ....

സഹജയെ കണ്ടാലറിയാത്ത ലിംഗങ്ങള്‍
ഉദ്ധരിക്കാതിരിക്കട്ടെ.....

മണ്ണില്‍ തെളിയേണ്ട 'ജ്യോതി'സ്സേ, കൈകൂപ്പി
വിണ്ണില്‍ നിന്‍ മാപ്പിരക്കുന്നു ഞങ്ങള്‍.................,,,,
                                         
                                      29/12/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ